പ്രതീകാത്മകചിത്രം
തിരുവനന്തപുരം : യുവതിയുടെ പരാതിയിൽ സി.ഐ.ക്കെതിരേ നെടുമങ്ങാട് പോലീസ് പീഡനത്തിന് കേസെടുത്തു. കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ സൈജു എ.വി.ക്കെതിരേയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വർഷങ്ങളായി സുഹൃത്തായിരുന്ന യുവതിയെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ മറ്റൊരു പീഡനക്കേസിൽ വ്യാജരേഖ ചമച്ചാണ് ജാമ്യം നേടിയതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സി.ഐ.യെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
യുവതി ചൊവ്വാഴ്ചയാണ് നെടുമങ്ങാട് പോലീസിൽ പരാതി നൽകിയത്. സി.ഐ. സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ യുവതിക്കും യുവതിയുടെ ഭർത്താവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സി.ഐ.യുടെ വീട്ടിൽച്ചെന്ന് മകളെ ഉപദ്രവിച്ചെന്ന സംഭവത്തിലാണ് ഇവർക്കെതിരേ കേസെടുത്തത്. ആരോപണവിധേയനായ സി.ഐ.ക്കെതിരേ മലയിൻകീഴിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവത്തിലും കേസെടുത്തിരുന്നു. തുടർന്നാണ് സൈജുവിനെ കൊച്ചിയിലേക്ക് സ്ഥലംമാറ്റിയത്.
സൈജുവിനെ സസ്പെൻഡ് ചെയ്തത് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ്. മലയിൻകീഴ് സ്റ്റേഷനിൽ സി.ഐ.യായിരുന്നപ്പോൾ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യാജരേഖ ചമച്ചാണ് ഇയാൾ ജാമ്യം നേടിയതെന്ന് ഡോക്ടർ സർക്കാരിനു പരാതി നൽകി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സൈജു ജാമ്യം നേടാൻ വ്യാജരേഖ ചമച്ചതായി കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷനിലെ പോലീസുകാരനുമായി ചേർന്ന് കള്ള റിപ്പോർട്ടുണ്ടാക്കിയതായും െെക്രംബ്രാഞ്ച് കണ്ടെത്തി.
Content Highlights: case against ci in police on harassment complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..