ശാസ്തമംഗലം രാജാ കേശവദാസ സ്മാരക എൻ.എസ്.എസ്. കരയോഗമന്ദിരത്തിൽ മന്നത്ത് പദ്മനാഭന്റെ പൂർണകായ വെങ്കല പ്രതിമ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാച്ഛാദനം ചെയ്തപ്പോൾ | Photo: Mathrubhumi
തിരുവനന്തപുരം: മന്നത്ത് പദ്മനാഭന്റെ ഖ്യാതി കേരളത്തിൽ മാത്രം ചുരുങ്ങിപ്പോവുകയാണെന്നും ഇവ അതിർത്തികൾക്കപ്പുറത്തേക്ക് എത്തിക്കേണ്ടത് അനിവാര്യമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ശാസ്തമംഗലം രാജാ കേശവദാസ സ്മാരക എൻ.എസ്.എസ്. കരയോഗമന്ദിരത്തിൽ മന്നത്ത് പദ്മനാഭന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്നത്ത് പദ്മനാഭൻ ഏഷ്യയിലെ സംസ്കാരികമേഖലയ്ക്കു നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ അധ്യക്ഷനായിരുന്നു.
ശശി തരൂർ എം.പി., വി.കെ.പ്രശാന്ത് എം.എൽ.എ., കൗൺസിലർ മധുസൂദനൻ നായർ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, കരയോഗം പ്രസിഡന്റ് ശാസ്തമംഗലം മോഹൻ, സെക്രട്ടറി ജി.ചന്ദ്രശേഖരൻ നായർ, ട്രഷറർ ജി.ഗോപകുമാർ, വൈസ് പ്രസിഡന്റ് വി.മധുചന്ദ്രൻ എന്നിവർ സംസാരിച്ചു.
ശില്പി കെ.സിദ്ധൻ, ആർക്കിടെക്ട് കെ.ജി.ചന്ദ്രശേഖരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 12 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് കരയോഗമന്ദിരത്തിന്റെ മുകളിൽ സ്ഥാപിച്ചത്.
Content Highlights: governor arif muhammed khan about mannathu padmanabhan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..