• സി.ഐ.എസ്.എഫിന്റെ ക്യു.ആർ.ടി. കമാൻഡോകൾക്ക് റോന്തുചുറ്റുന്നതിനുള്ള കവചിത വാഹനം വിമാനത്താവളത്തിലെത്തിയപ്പോൾ
തിരുവനന്തപുരം : വിമാനത്താവളത്തിലെ സുരക്ഷാസേനയായ സി.ഐ.എസ്.എഫിന് വെടിയുണ്ടകളെയും മറ്റ് സ്ഫോടക വസ്തുക്കളെയും പ്രതിരോധിക്കുന്ന അത്യാധുനിക വാഹനം കൈമാറി. സേനയുടെ ക്യു.ആർ.ടി. വിഭാഗത്തിനാണ് ബുള്ളറ്റ് പ്രതിരോധ കവചമുള്ള വാഹനം നൽകിയത്. വിമാനത്താവളത്തിലെ റൺവേ, വിമാന പാർക്കിങ് മേഖലകളിൽ ഈ വാഹനം റോന്തുചുറ്റും. കേരളത്തിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് ആദ്യമായി സേനയ്ക്ക് കവചിത വാഹനം നൽകിയത്. 60 ലക്ഷം രൂപ ചെലവിട്ട് അദാനി ഗ്രൂപ്പാണ് സി.ഐ.എസ്.എഫിന് ഇത് വാങ്ങിനൽകിയത്. ഡ്രൈവറടക്കം ആറുസൈനികർക്ക് കയറാനാകും. സി.ഐ.എസ്.എഫ്. കമാൻഡന്റിന് വാഹനം കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..