പാറശ്ശാല : പൊഴിയൂർ പഴവഞ്ചാലയിൽ കനാൽ നികത്തി റോഡ് നിർമിച്ച സംഭവത്തിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുളത്തൂർ വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം സന്ദർശിക്കുകയും കനാൽ നികത്തിയതു സംബന്ധിച്ച് വിശദ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് വെള്ളിയാഴ്ച സമർപ്പിച്ചു.
പൊഴിയൂർ പഴവഞ്ചാലയിൽ കനാൽ നികത്തി റോഡ് നിർമിച്ചതായുള്ള മാതൃഭൂമി വാർത്തയെത്തുടർന്ന് നെയ്യാറ്റിൻകര തഹസിൽദാരുടെ നിർദേശപ്രകാരം കുളത്തൂർ വില്ലേജ് ഓഫീസർ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പരിശോധനയിൽ സ്ഥലത്ത് വൻ തോതിൽ കനാൽ നികത്തി റോഡ് നിർമിച്ചതായിട്ട് കണ്ടെത്തിയതായി വില്ലേജ് ഓഫീസർ പറഞ്ഞു.
വില്ലേജ് അധികൃതരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് പൊഴിയൂർ എസ്.എച്ച്.ഒ. സതികുമാർ അറിയിച്ചു. കനാൽ കൈയേറ്റം സംബന്ധിച്ച് റവന്യൂ അധികൃതർ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഇറിഗേഷൻ വകുപ്പിന്റെ മെല്ലെപ്പോക്ക് ദുരൂഹത ഉയർത്തുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..