പാറശ്ശാല : കുളത്തൂർ ഫണമുഖത്ത് ദേവീക്ഷേത്രത്തിലെ തൂക്ക മഹോത്സവം 16 മുതൽ 25 വരെ നടത്തും. 16-ന് രാവിലെ 9-ന് കൊടിമര കമുക് മുറിക്കാനുള്ള പുറപ്പാട്, 10.30-ന് സമൂഹ പൊങ്കാല, രാത്രി 8.30-ന് മേൽ 9.15-നകം തൃക്കൊടിയേറ്റ്. 17-ന് വൈകീട്ട് 7-ന് ഭജന, 18-ന് രാവിലെ 5-ന് ശിവസഹസ്രനാമാർച്ചന, രാത്രി 7-ന് നൃത്താവിഷ്കാരം. 19-ന് രാവിലെ 8 മുതൽ നേർച്ചത്തൂക്കം രജിസ്‌ട്രേഷൻ, രാത്രി 7-ന് നൃത്തം, 8-ന് നൊയമ്പ് നിർത്തൽ നറുക്കെടുപ്പ് തുടർന്ന് തൂക്കക്കാരുടെ നമസ്കാരം. അഞ്ചാം ഉത്സവ ദിവസമായ 20 മുതൽ രാവിലെ 5.30-നും വൈകീട്ട് 5 മണിക്കും തൂക്കക്കാരുടെ നമസ്കാരം. 20-ന് വൈകീട്ട് 7-ന് നൃത്തം, 21-ന് ഉച്ചയ്ക്ക് 3 മണി മുതൽ രാഹുർകാല പൂജ, വൈകീട്ട് 5-ന് ഭജന, രാത്രി 7-ന് മ്യൂസിക് ഫ്യൂഷൻ, 22-ന് വൈകീട്ട് 7-ന് ഇൻസ്ട്രുമെന്റൽ മ്യൂസിക് ഫ്യൂഷൻ, എട്ടാം ഉത്സവദിനത്തിൽ വൈകീട്ട് 7-ന് നൃത്തലയ, ഒൻപതാം ഉത്സവദിവസം വൈകീട്ട് 6.30-ന് വണ്ടിയോട്ടം. 25-ന് രാവിലെ 4 മണിക്ക് തൂക്കക്കാരുടെ ശയനപ്രദക്ഷിണം, അഞ്ചുമണിക്ക് തൂക്കക്കാരുടെ നമസ്കാരം, ആറുമണിക്ക് പ്രഭാത പൂജയെത്തുടർന്ന് കുത്തിയോട്ടം, 8 മണിക്ക് വടക്കേ വീട്ടിലേക്ക് എഴുന്നള്ളത്ത്, 10.50-ന് പച്ചപ്പന്തലിലേക്ക് ഉപവിഷ്ടയാക്കുന്നു. തുടർന്ന് താലപ്പൊലി, പിടിപ്പണം നേർച്ചകൾ, 11 മണിക്ക് തൂക്കക്കാരുടെ മുട്ടുകുത്തി നമസ്കാരം തുടർന്ന് ചിറയടിയിലേക്ക് പുറപ്പാട്, ഉച്ചയ്ക്ക് 12.45-ന് നേർച്ചത്തൂക്കം, രാത്രി 10-ന് മെഗാ മ്യൂസിക്കൽ ഇവന്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..