തോട്ടിൻകരയിൽ കൃഷിഭൂമി നികത്തിയതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു. കൊടികുത്തി പ്രതിഷേധിക്കുന്നു
പാറശ്ശാല : തോട്ടിൻകരയിൽ തണ്ണീർത്തടം മണ്ണിട്ടു നികത്തിയ സംഭവത്തിൽ കെ.എസ്.കെ.ടി.യു. കൃഷിയിടത്തിൽ കൊടികുത്തി പ്രതിഷേധിച്ചു.
ചൊവ്വാഴ്ച രാവിലെ തോട്ടിൻകരയിൽനിന്നു പ്രതിഷേധ പ്രകടനമായി എത്തിയ കെ.എസ്.കെ.ടി.യു. പ്രവർത്തകരും നാട്ടുകാരും പുറത്തുനിന്നു മണ്ണെത്തിച്ച്, നികത്തിയ കൃഷിഭൂമിയിൽ കൊടികുത്തി പ്രതിഷേധസമരം നടത്തി.
കെ.എസ്.കെ.ടി.യു. നേതാവ് സദാനന്ദന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം ഏരിയാ സെക്രട്ടറി വി.താണുപിള്ള ഉദ്ഘാടനം ചെയ്തു. കൃ
ഷിയിടങ്ങൾ നശിപ്പിക്കുന്ന ഇത്തരം നടപടികൾക്കെതിരേ ശക്തമായ സമരവുമായി കെ.എസ്.കെ.ടി.യു. രംഗത്തുണ്ടാകുമെന്നും കൃഷിയിടത്തിൽ നിക്ഷേപിച്ച മണ്ണ് അടിയന്തരമായി കോരിമാറ്റുന്നതിനു വേണ്ട നടപടികൾ റവന്യൂ അധികൃതർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് വി.താണുപിള്ളയുടെയും ഏരിയാ പ്രസിഡന്റ് കൊറ്റാമം രാജന്റെയും നേതൃത്വത്തിൽ പ്രവർത്തകർ മണ്ണ് നിക്ഷേപിച്ച സ്ഥലത്ത് കെ.എസ്.കെ.ടി.യു.വിന്റെ കൊടികുത്തി പ്രതിഷേധിച്ചു.
കൃഷിയിടത്തിൽനിന്ന് മണ്ണ് കോരിമാറ്റുന്നതു വരെ കൊടി ഇവിടെ ഉണ്ടാകുമെന്ന് കൊറ്റാമം രാജൻ പറഞ്ഞു.
തോട്ടിൻകരയിൽ കർഷകരുടെ പ്രതിഷേധം കണക്കിലെടുക്കാതെ കൃഷിഭൂമി മണ്ണിട്ടു നികത്തുന്നത് സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കെ.എസ്.കെ.ടി.യു. സമരം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..