പാറശ്ശാല : ധനുവച്ചപുരത്ത് എസ്.എഫ്.ഐ. പ്രവർത്തകനായ ഐ.ടി.ഐ. വിദ്യാർഥിയെ എ.ബി.വി.പി. പ്രവർത്തകർ മർദിച്ചതായി പരാതി. മർദനമേറ്റ എസ്.എഫ്.ഐ. പ്രവർത്തകനായ ശരത്ത് (20) മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ധനുവച്ചപുരത്തിന് സമീപത്ത് വച്ച് ഐ.ടി.ഐ.യിലേക്ക് വരികയായിരുന്ന ശരത്തിനെ ധനുവച്ചപുരം കോളേജിലെ എ.ബി.വി.പി. പ്രവർത്തകരായ നാലോളം പേർ തടഞ്ഞുനിർത്തി മർദിച്ചതായാണ് പരാതി.
സംഭവത്തിൽ പ്രതിഷേധിച്ച് ഐ.ടി.ഐ.യിലെ വിദ്യാർഥികൾ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ ഉദിയൻകുളങ്ങരയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..