രാജിക്കും കുടുംബത്തിനുംസ്വന്തം വീട്


1 min read
Read later
Print
Share

കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് ‘എന്റെ വീട്’ പദ്ധതിയിലൂടെ വീട് പൂർത്തിയായി

രാജിയുടെ പുതിയ വീട്

തിരുവനന്തപുരം : അച്ഛനമ്മമാർക്കും മകൾക്കുമൊപ്പം രാജി ഇനി സുരക്ഷിതമായി ഉറങ്ങും. കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് ‘എന്റെ വീട്’ പദ്ധതിയിലൂടെ ഈ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം വ്യാഴാഴ്ച നടക്കും. രാവിലെ 10-ന് ലെഫ്റ്റനന്റ് കേണൽ സോണിയാ ചെറിയാൻ താക്കോൽദാനം നിർവഹിക്കും.

അടച്ചുറപ്പുള്ള വീടെന്ന ശാസ്തവട്ടം സ്വദേശിനി രാജിയുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് സഫലമായിരിക്കുന്നത്.

അച്ഛൻ രാജൻ കൂലിപ്പണിക്കുപോയി ലഭിക്കുന്ന വരുമാനത്തിലാണ് നാലംഗ കുടുംബം ജീവിക്കുന്നത്. വർഷങ്ങളായി മേൽക്കൂരയും ഭിത്തിയും പൊളിഞ്ഞ് തകർന്നുവീഴാറായ വീട്ടിലായിരുന്നു താമസം.

രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ഉൾപ്പെടെയാണ് പുതുതായി നിർമിച്ച വീട്. ‘‘എപ്പോൾ തകർന്നുവീഴുമെന്ന് അറിയാത്ത വീട്ടിൽനിന്നു പുതിയ വീട്ടിലേക്കുള്ള മാറ്റത്തിന് കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനോടും മാതൃഭൂമിയോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. അച്ഛനും അമ്മ ശകുന്തളയും മകൾ ആദിയയും എല്ലാം സന്തോഷത്തിലാണ്’’- രാജി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..