ആറ്റിങ്ങൽ നഗരസഭയെ സമ്പൂർണ വലിച്ചെറിയൽമുക്ത നഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഒ.എസ്.അംബിക എം.എൽ.എ. പ്രസംഗിക്കുന്നു
ആറ്റിങ്ങൽ : സമ്പൂർണ മാലിന്യം വലിച്ചെറിയൽമുക്ത നഗരമായി ആറ്റിങ്ങൽ. ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനായി നഗരസഭാങ്കണത്തിൽ നടന്ന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആറ്റിങ്ങലിനെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിച്ചു. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഹരിതകർമസേനാംഗങ്ങളെ കളക്ടർ അഭിനന്ദിച്ചു.
നഗരസഭാപ്രദേശത്തെ അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കുള്ള സൗജന്യ പഠനക്കിറ്റുകൾ ജില്ലാ കളക്ടർ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ എസ്.കുമാരി അധ്യക്ഷയായി.
ഉപാധ്യക്ഷൻ ജി.തുളസീധരൻപിള്ള, സ്ഥിരംസമിതി അധ്യക്ഷന്മാർ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ.ഫൈസി, ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നഗരമാലിന്യസംസ്കരണ ഉപാധികളുടെ പ്രദർശനമേളയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.
ബയോഗ്യാസ് പ്ലാന്റ്, സ്മാർട്ട് ബയോ ബിന്നുകളുടെ പ്രദർശനം, ആർത്തവ കപ്പുകളുടെ ഉപയോഗം വ്യക്തമാക്കുന്ന സ്റ്റാൾ, ഖരമാലിന്യ സംസ്കരണ എക്‌സ്‌പോ, ഉറവിടമാലിന്യസംസ്കരണം എന്നിവയാണ് മേളയുടെ ഭാഗമായി ഒരുക്കിയത്.
വിവിധ മാലിന്യ സംസ്കരണ ഉത്‌പന്നങ്ങൾ സബ്‌സിഡിയോടുകൂടി വാങ്ങാനും അവസരമൊരുക്കിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..