ഹോമിയോപ്പതിയിൽ നിർമിതബുദ്ധിയുടെ സാധ്യത ഉപയോഗിക്കണം- മന്ത്രി


1 min read
Read later
Print
Share

തിരുവനന്തപുരം : ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി(ഐ.എഫ്.പി.എച്ച്.)യുടെ നേതൃത്വത്തിൽ ആരോഗ്യസംരക്ഷണം, ഹോമിയോശാസ്ത്രത്തിന്റെ വളർച്ച എന്നിവ ലക്ഷ്യമാക്കുന്ന ‘സഹസ്ര’ എന്ന പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധിയുടെ സാധ്യത ഹോമിയോപ്പതിയിൽ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ. ഇസ്മായിൽ സൈട്ട് അധ്യക്ഷനായി.

തമിൾ സൂം വെബിനാറിന്റെ ഉദ്ഘാടനം വിജയവസന്ത് എം.പി.യും ഒരുകോടി മരുന്നുചെടികൾ നടുന്ന ‘ഡോ. ലത്തീഫ് ഗ്രീൻ ഇനിഷ്യേറ്റീവ്’ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറും കാൻസർ കെയർ പദ്ധതി നിംസ് മാനേജിങ് ഡയറക്ടർ ഫൈസൽഖാനും ഉദ്ഘാടനം ചെയ്തു. സയന്റിഫിക് സെമിനാർ ഉദ്ഘാടനം നാഷണൽ ഹോമിയോപ്പതിക് കമ്മിഷൻ ചെയർമാൻ ഡോക്ടർ അനിൽ ഖുരാന നിർവഹിച്ചു.

എം.ആർ.ഗാന്ധി എം.എൽ.എ., നിർമാതാവ് ഡോ. നസ്രത് പസിലിയൻ, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, വാർഡ് കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ സംസാരിച്ചു.

മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..