മണ്ണന്തല : റഷ്യയിൽ ജോലി വാഗ്ദാനംചെയ്തു പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ചെന്നൈ സ്വദേശിനി ബേബി(49)യെയാണ് മണ്ണന്തല പോലീസ് അറസ്റ്റുചെയ്തത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം. മണ്ണന്തലയിൽ ഒരു കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്ന യുവതി റഷ്യയിൽ ജോലി വാഗ്ദാനംചെയ്‌ത് പ്രദേശവാസികളുൾപ്പെടെയുള്ളവരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ഏജന്റിനെ ഉപയോഗപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 32 പേരിൽനിന്ന് 35 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിച്ചത്. റഷ്യയിൽ എത്തിപ്പെട്ടവർ ജോലി ലഭിക്കാതെ തിരികെ വന്നതോടുകൂടിയാണ് തട്ടിപ്പ് വ്യക്തമായത്. തട്ടിപ്പിനിരയായവർ സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണമാരംഭിച്ചതോടെ ഇവർ ചെന്നൈയിലേക്കു കടന്നു. മണ്ണന്തല എസ്.എച്ച്.ഒ. എ.ബൈജു, എസ്.ഐ. വി.എസ്.സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചെന്നൈയിൽനിന്നാണ് ബേബിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..