തിരുവനന്തപുരം: യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒന്നേകാൽ വയസ്സുള്ള മകനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാർ റോഡിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന നന്ദന (21)യുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ കണ്ടെത്തിയത്. നന്ദനയുടെ മകൻ റിയാൻ ആണ് ചികിത്സയിലുള്ളത്.ശാസ്തമംഗലത്തു താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ മണികണ്ഠന്റെയും കനറാ ബാങ്ക് ഉള്ളൂർ ശാഖയിലെ ക്ലാർക്ക് വിദ്യയുടെയും മകളാണ്. ഭർത്താവ് അനീഷ് കഴിഞ്ഞ ഓഗസ്റ്റിൽ ആത്മഹത്യ ചെയ്തിരുന്നു. തിങ്കളാഴ്ച 11-ന് അമ്മയുമായി നന്ദന സംസാരിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടിന് മണികണ്ഠൻ വീട്ടിലെത്തിയെങ്കിലും വീട് പുറത്തുനിന്നു പൂട്ടിയിരിക്കുന്നതിനാൽ തിരിച്ചുപോയി. നന്ദനയുടെ സഹോദരി വൈകീട്ട് വീട്ടിലെത്തിയപ്പോഴും വീടു പൂട്ടിയിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയ അയൽക്കാരും ബന്ധുക്കളും ബാൽക്കണിയിലെ വാതിലിലൂടെ അകത്തുകടന്നപ്പോഴാണ് മരണവിവരം അറിയുന്നത്. കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..