സ്വന്തമായുള്ളത് ബൈക്ക്; പോകാത്ത സ്ഥലത്തെ പരിശോധനയില്‍ കൂളിങ് ഫിലിമിന് പിഴയിട്ട് എംവിഡി


1 min read
Read later
Print
Share

കത്തിൽ സ്വിഫ്റ്റ് കാറിന്റെ പടം. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്കൂട്ടർ എന്നും

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഇരിങ്ങാലക്കുട: എടതിരിഞ്ഞി സ്വദേശി നൗഷാദ് ഈയടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടില്ല. അതുകൊണ്ടുതന്നെ 3,250 രൂപ പിഴയടയ്ക്കണമെന്നു കാണിച്ച് മൂവാറ്റുപുഴ ആർ.‍ടി.ഒ. ഓഫീസിൽനിന്നുള്ള കത്തു കിട്ടിയപ്പോൾ നൗഷാദ് ഞെട്ടി. കൂളിങ് ഫിലിം ഒട്ടിച്ചതിനും നമ്പർപ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്തതിനുമാണ് പിഴ. ബൈക്കിലെങ്ങനെയാണ് കൂളിങ് ഫിലിം ഒട്ടിക്കുന്നതെന്നാലോചിച്ച് കൂടുതൽ നോക്കിയപ്പോൾ അതാ കത്തിൽ സ്വിഫ്റ്റ് കാറിന്റെ പടം. നൗഷാദിനാണെങ്കിൽ സ്വന്തമായി കാറുമില്ല. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്കൂട്ടർ എന്നും. വിലാസവും വാഹന നമ്പറും ഫോൺ നമ്പറുമെല്ലാം കൃത്യമാണു താനും.

കോതമംഗലം മലയൻകീഴ് ഭാഗത്ത് മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവറുടെ പേരും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൃശ്ശൂരിൽ ജോലിചെയ്യുന്ന നൗഷാദ്, ഇരിങ്ങാലക്കുട-തൃശ്ശൂർ വിട്ട് പോകാറേയില്ലെന്നു പറയുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നതിൽ ഒരു എത്തും പിടിയും കിട്ടുന്നില്ല നൗഷാദിന്.

Content Highlights: mvd rto bike cooling film fine number plate muvattupuzha

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..