ആൻസിയയുടെ മരണകാരണം ഭക്ഷണത്തിലെ അണുബാധ


1 min read
Read later
Print
Share

Caption

കാഞ്ഞാണി : തോട്ടുങ്ങൽ കുടുംബസംഗമത്തിനിടെ വിളമ്പിയ ഭക്ഷണം കഴിച്ചതിനെത്തുടർന്ന്‌ പെൺകുട്ടി മരിച്ചത്‌ ഭക്ഷ്യവിഷബാധ കാരണമാണെന്ന്‌ ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. കണ്ടശ്ശാംകടവ് സ്വദേശി ആൻസിയ(9)യാണ്‌ ഏപ്രിൽ 25ന്‌ മരിച്ചത്‌. മൃതദേഹപരിശോധനയിൽ ആമാശയത്തിൽനിന്ന്‌ ദുർഗന്ധമുള്ള അവശിഷ്ടം ലഭിച്ചിരുന്നു.

ഈ സാമ്പിളുകൾ പരിശോധിച്ച ഫൊറൻസിക് വിഭാഗം സാൽമൊണല്ല ടൈഫിമൂറിയം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകളാണ്‌ ആൻസിയ.

ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ സഹകരണത്തോടെ ഭക്ഷണവിതരണകേന്ദ്രങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് മണലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബിമൽകുമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാരമുക്കിലെ കൃപ കാറ്ററിങ്‌ യൂണിറ്റുടമസ്ഥന്റെ പേരിൽ 304-ാം വകുപ്പുപ്രകാരം കേസെടുക്കുമെന്ന് അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ്‌കരീം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..