ഇരിങ്ങാലക്കുട : സെയ്ന്റ് തോമസ് കത്തീഡ്രൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണകളുയർത്തി ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാളിന്റെ ഭാഗമായി 25,000 പേർക്ക് നേർച്ചയൂട്ട് നടത്തി. രാവിലെ നടന്ന ദിവ്യബലിക്കും ഊട്ടുനേർച്ച വെഞ്ചിരിപ്പിനും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു.
കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് സദ്യ ക്രമീകരിച്ചിരുന്നത്. രാവിലെ മുതൽതന്നെ ഭക്തജനങ്ങൾ പള്ളിയങ്കണത്തിൽ എത്തിച്ചേർന്നിരുന്നു. തിരുനാളിന്റെ ഭാഗമായി നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ.നജിൻ വിതയത്തിൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരുന്നു. മന്ത്രി ആർ. ബിന്ദു ദേവാലയത്തിലെത്തി ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..