• കല്പാത്തിക്കുന്നിലെ പുറമ്പോക്ക് ഭൂമിയിൽ ഹൈക്കോടതി കമ്മിഷൻ തെളിവെടുപ്പ് നടത്തുന്നു
പെരുമ്പിലാവ് : കല്പാത്തിക്കുന്നിലെ പുറമ്പോക്ക് ഭൂമി കൈയേറ്റത്തിൽ ഹൈക്കോടതി കമ്മിഷൻ തെളിവെടുത്തു. ബുധനാഴ്ച രാവിലെ 11.30-നാണ് കമ്മിഷൻ തെളിവെടുപ്പിനെത്തിയത്.
പുറമ്പോക്ക് കൈയേറി പാറഖനനം നടത്തിയെന്ന പരാതിയെത്തുടർന്ന് തഹസിൽദാരുടെ നിർദേശാനുസരണം ഭൂമി സർവേ നടത്തുകയും പുറമ്പോക്ക് കൈയേറ്റം കണ്ടെത്തുകയും ചെയ്തിരുന്നു. കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും ചെയ്തു. പാറമട ഉടമകൾ ജിയോളജി വകുപ്പ് റദ്ദുചെയ്ത ഖനന അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം നടക്കുന്നതിനിടയിലാണ് തെളിവെടുപ്പിനായി ഹൈക്കോടതി കമ്മിഷനെ നിയോഗിച്ചത്. കമ്മിഷൻ ശേഖരിച്ച റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..