കേച്ചേരി : ചെറുകിട നാമമാത്ര കർഷകർക്കുള്ള കാർഷിക സൗജന്യവൈദ്യുതി പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളുടെ സംഘങ്ങൾ രൂപവത്‌കരിക്കാൻ തുടങ്ങി. ചൂണ്ടൽ, കണ്ടാണശ്ശേരി കൃഷിഭവനുകളുടെ നേതൃത്വത്തിൽ വൈദ്യുതി സെക്ഷൻ ഓഫീസ് തിരിച്ച് ഗുണഭോക്താക്കളുടെ യോഗം ചേർന്നു. ഏപ്രിൽ മുതൽ സൗജന്യ വൈദ്യുതി ലഭിക്കണമെങ്കിൽ സംഘങ്ങൾ രൂപവത്‌കരിച്ച് ചാരിറ്റബിൾ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്യണം.
ഇത്തരം സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സൗജന്യ വൈദ്യുതിത്തുക മുൻകൂറായി നൽകുന്നതാണ് പദ്ധതി. എന്നാൽ പലരും സൗജന്യ വൈദ്യുതിക്കുള്ള അപേക്ഷ പുതുക്കാത്തതിനാൽ പദ്ധതിക്ക് പുറത്താകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഫെബ്രുവരിക്ക് മുമ്പ് കൃഷിഭവനിലെത്തി അപേക്ഷകൾ പുതുക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പകുതിയിലധികം പേരും ചെയ്തിട്ടില്ല. അതിനാൽ ഇവർക്ക് ഇപ്പോൾ രൂപവത്‌കരിക്കുന്ന സംഘങ്ങളിൽ അംഗത്വം എടുക്കാൻ കഴിയില്ല.
ചൂണ്ടൽ കൃഷിഭവന് കീഴിലുള്ള 1699 ഗുണഭോക്താക്കളിൽ 700 പേർ മാത്രമാണ് അപേക്ഷ പുതുക്കിയിട്ടുള്ളത്. ബാക്കിയുള്ളവർക്ക് സൗജന്യ വൈദ്യുതി തുടർന്നും ലഭിക്കണമെങ്കിൽ കൃഷിഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്, നികുതി രസീത്, ആധാർ കാർഡ് പകർപ്പ്, മുൻ വൈദ്യുതി ബിൽ എന്നിവയുമായി കൃഷിഭവനിൽ എത്തി അപേക്ഷ പുതുക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..