വഴുതനങ്ങ നിവേദ്യത്തിന് ആവശ്യക്കാരേറെ


1 min read
Read later
Print
Share

ഇരിങ്ങാലക്കുട : നാലമ്പല തീർഥാടനം ആരംഭിച്ചതോടെ കൂടൽമാണിക്യം ക്ഷേത്രത്തിലെ വഴുതനങ്ങ നിവേദ്യത്തിന് ആവശ്യക്കാരേറെ. നാലമ്പല തീർഥാടനം ആരംഭിച്ചതോടെ സാധാരണ ദിവസങ്ങളിൽ 100 കിലോയും ശനി, ഞായർ അവധി ദിവസങ്ങളിൽ 200 കിലോയുമാണ് വഴുതനങ്ങ നിവേദ്യത്തിനായി ഉപയോഗിക്കുന്നത്. ക്ഷേത്രം കഴകക്കാരായ ബാബു മൂസ്, അജി മൂസ്, മണി മൂസ് എന്നിവരാണ് നിവേദ്യം തയ്യാറാക്കുന്നത്.

വഴുതനങ്ങ നുറുക്കി വരട്ടി ഉപ്പും നെയ്യും ചേർത്താണ് നിവേദ്യം ഉണ്ടാക്കുന്നത്. തൃശ്ശൂരിൽ നിന്നും മൊത്തവിൽപ്പന കേന്ദ്രത്തിൽ നിന്നുമാണ് ഇപ്പോൾ നിവേദ്യത്തിനാവശ്യമായ വഴുതനങ്ങ എത്തിക്കുന്നത്.

ക്ഷേത്രത്തിലേക്ക് നിവേദ്യത്തിനാവശ്യമായ വഴുതനങ്ങ ദേവസ്വം ഭൂമിയിൽതന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന് തുടക്കമിട്ടുകഴിഞ്ഞതായി ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു. ദേവസ്വം ഭൂമിയിൽ വിവിധ വഴുതനങ്ങ ഇനങ്ങളുടെ പ്രദർശനോദ്യാനം തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..