പെരുമ്പിലാവ് : ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം തിപ്പിലശ്ശേരി വടക്കൂട്ടയിൽ ശാരികയെയും അമ്മയെയും ഓട്ടോയിൽ എത്തിയ സംഘം മർദിക്കുകയും ജനൽചില്ലുകളും മതിലും തകർക്കുകയും ചെയ്തതായി പരാതി. മർദനത്തിൽ പരിക്കേറ്റ ബ്ലോക്ക് പഞ്ചായത്ത്് അംഗത്തിന്റെ അമ്മ ശാന്തകുമാരി (56) കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് 98 വയസുള്ള അച്ഛമ്മ നാരായണിയും വീട്ടിലുണ്ടായിരുന്നു. നാലംഗസംഘം വീടിന്റെ ടെറസ്സിൽ കയറുകയും നിർമാണം നടന്നുകൊണ്ടിരുന്ന മതിലും ജനൽചില്ലുകളും തകർക്കുകയും ചെയ്‌തെന്നാണ് വീട്ടുകാർ പറയുന്നത്. ചോദ്യം ചെയ്ത ശാന്തകുമാരിയെ സംഘം മർദിക്കുകയും തള്ളിയിടുകയുമായിരുന്നു. സംഭവം അറിഞ്ഞാണ് കടവല്ലൂർ സഹകരണ ബാങ്ക് തിപ്പിലശ്ശേരി ബ്രാഞ്ചിലെ താത്കാലിക ജീവനക്കാരിയായ ശാരിക സ്ഥലത്തെത്തിയത്. ശാരികയെയും സംഘം കൈയേറ്റം ചെയ്തു.
സമീപത്തെ വീട്ടുകാരും ജോലിക്കെത്തിയവരും അക്രമികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ശാരികയുടെ വീടിന്റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട് അയൽക്കാരനുമായി തർക്കം നിലനിൽക്കുന്നുണ്ട്. സംഘം എത്തിയ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..