• കൂടൽമാണിക്യം കൂത്തമ്പലത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ അമ്മന്നൂർ രജനീഷ് ചാക്യാർ വിദൂഷകനായി അരങ്ങിലെത്തിയപ്പോൾ
ഇരിങ്ങാലക്കുട : കൂടൽമാണിക്യം കൂത്തമ്പലത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. രണ്ടു വർഷമായി കോവിഡ് മഹാമാരി മൂലം നാമ മാത്രമായി കൂടിയാട്ട ആസ്വാദകസമിതി നടത്തിവന്നിരുന്ന കൂടിയാട്ട മഹോത്സവമാണ് ദേവസ്വം ഇക്കുറി നടത്തുന്നത്. സംസ്‌കൃത കവി കുലശേഖര വർമയുടെ ‘തപതി സംവരണം’നാടകത്തിലെ ഒന്നാമങ്കത്തിന്റെ പൂർവ ഭാഗമാണ് ഒമ്പത് ദിവസം കൊണ്ട് അവതരിപ്പിക്കുന്നത്. പാരമ്പര്യാവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് കൂടിയാട്ടം.
ആദ്യദിവസം വിദൂഷകന്റെ പുറപ്പാട് നടന്നു. അമ്മന്നൂർ രജനീഷ് ചാക്യാർ വിദൂഷകനായി അരങ്ങിലെത്തി. പി.കെ. ഹരീഷ് നമ്പ്യാർ, വില്ലുവട്ടത്ത് ഹർഷൻ നമ്പ്യാർ എന്നിവർ മിഴാവിലും ഇന്ദിരാ നങ്ങ്യാർ, ദേവി നങ്ങ്യാർ എന്നിവർ കുഴിത്താളത്തിലും പിന്നണിയായി. കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ കൂടൽമാണിക്യം ദേവസ്വം മുൻ തന്ത്രി പ്രതിനിധിയും കൂടിയാട്ടം ആസ്വാദക സമിതി മുൻ പ്രസിഡന്റുമായിരുന്ന നെടുമ്പിള്ളി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് അനുസ്മരണവും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..