കേച്ചേരി : ചൂണ്ടൽ പഞ്ചായത്തിലെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ജനറൽ വിഭാഗത്തിൽ വീട് വാസയോഗ്യമാക്കലിന് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധം. ഇതുവരെയുള്ള എല്ലാ വാർഷിക പദ്ധതിയിലും ജനറൽ വിഭാഗത്തിൽ വീട് വാസയോഗ്യമാക്കലിന് 20,000 രൂപ വരെ അനുവദിച്ചിരുന്നു. ഇത് ഒരു വാർഡിൽ കുറഞ്ഞത് രണ്ട് പേർക്കെങ്കിലും ലഭ്യമാക്കാറുണ്ട്.
ഓടിട്ട വീടിനാണ് സാധാരണ അനുവദിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജനറൽ വിഭാഗത്തിൽ ഏറ്റവും അർഹതപ്പെട്ടവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകാറുള്ളത്.
എന്നാൽ, ഇത്തവണ ജനറൽ വിഭാഗത്തിന് ഈ പദ്ധതിയില്ല.
ഗുണഭോക്താക്കൾ ഏറെയുള്ള പദ്ധതിക്ക് പണം വകയിരുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങൾ സെക്രട്ടറിക്ക് നിവേദനം നൽകുകയും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
യോഗത്തിൽ പദ്ധതി ഏകകണ്ഠമായി അംഗീകരിച്ചശേഷം പുറത്ത് പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും എല്ലാ വർഷവും എല്ലാ പദ്ധതികളും പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..