• സിഗ്നൽ സംവിധാനം കേടായതിനെത്തുടർന്ന് പെരുമ്പിലാവ് ജങ്ഷനിലെ കുരുക്കും നിയന്ത്രണം ഇല്ലാതെ പോകുന്ന വാഹനങ്ങളും
പെരുമ്പിലാവ് : പെരുമ്പിലാവ് ജങ്ഷനിലും അക്കിക്കാവിലും സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ കാഴ്ചവസ്തു മാത്രമാണ്. കാലങ്ങളോളം കേടായിക്കിടന്നാൽ എപ്പോഴെങ്കിലും ഒന്ന് നന്നാക്കിയാലായി. ഒട്ടും താമസിക്കില്ല അത് പഴയപോലെയാകാൻ. അപകടങ്ങൾ ഏറിയതിനെത്തുടർന്ന് പ്രതിഷേധങ്ങളും പരാതികളും ഉയർന്നതിനാലാണ് പെരുമ്പിലാവിലും അക്കിക്കാവിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
സിഗ്നൽവന്നതോടെ അപകടങ്ങൾക്കൊരു പരിഹാരം ആയതാണ്. എന്നാൽ മാസങ്ങൾക്കകം കേടായ സിഗ്നൽ ഏറെ നാളുകൾക്കുശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. കെൽട്രോണായിരുന്നു സിഗ്നൽ സ്ഥാപിച്ചത്.
പെരുമ്പിലാവ് ജങ്ഷനിൽനിന്നാണ് കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിലേക്ക് തിരിയുന്നത്. സിഗ്നൽ നിലച്ചതോടെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പോകുന്നത് അപകടങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകുന്നു. അക്കിക്കാവിലെ സ്ഥിതിയും വ്യത്യസ്തമല്ല. അക്കിക്കാവ് കേച്ചേരി ബൈപ്പാസിൽനിന്ന് ചൂണ്ടൽ കുറ്റിപ്പുറം റോഡിലേക്കും തിരിച്ചും വാഹനങ്ങൾ നിയന്ത്രണം ഇല്ലാതെ കയറുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാകുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..