ക്ഷീര സഹകരണസംഘത്തിൽ കൃത്രിമം: അന്വേഷണം വേണം


കിഴുപ്പിള്ളിക്കര : ക്ഷീര സഹകരണസംഘത്തിലെ മുൻ ഭരണസമിതിക്കെതിരേ സർക്കാർ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ. കിഴുപ്പിള്ളിക്കര ബ്രാഞ്ച് കമ്മിറ്റി. ക്ഷീരകർഷകർക്ക് ഓണത്തിന് ബോണസ് നൽകാനായി വർധിപ്പിച്ച പാൽവില ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്നും സംഘം പ്രസിഡന്റ് ഓണറേറിയത്തിന് പുറമേ, വലിയ തുക എഴുതിയെടുത്തെന്നും സി.പി.ഐ. ആരോപിക്കുന്നു. അംഗങ്ങളെ ചേർക്കുന്നതിലും കൃത്രിമം നടന്നിട്ടുണ്ടെന്നും പണമിടപാടുകൾ സുതാര്യമല്ലെന്നും സി.പി.ഐ. കിഴുപ്പിള്ളിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. സ്വകാര്യ കമ്പനിയുടെ നിലവാരം കുറഞ്ഞ പാക്കറ്റ് പാൽ വാങ്ങി വിപണനം നടത്തിയതിനെത്തുടർന്ന് വലിയ സമരങ്ങൾ കഴിഞ്ഞ ഭരണസമിതിക്കെതിരേ നടന്നിരുന്നു. രണ്ടുമാസമായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ് സംഘത്തിലുള്ളത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..