അവിണിശ്ശേരി : ഖാദി അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബാലറ്റ് പെട്ടിയിൽ കൃത്രിമ അറ നിർമിച്ച് ബാലറ്റുകൾ ഒളിപ്പിക്കാൻ കൂട്ടുനിന്ന വരണാധികാരിയായിരുന്ന അഭിഭാഷകനെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
തൃശ്ശൂർ ബാറിലെ അഭിഭാഷകൻ ശ്യാംകുമാർ (37) ആണ് അറസ്റ്റിലായത്. പുതിയ ഭരണസമിതിയിലേക്ക് കഴിഞ്ഞ ജൂലായ് 31-ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇയാൾ അട്ടിമറി നടത്തിയത്.
ഒരേ പാനലിനുതന്നെ വോട്ട് രേഖപ്പെടുത്തിയ 50 ബാലറ്റുകളാണ് ഇയാൾ കൃത്രിമ അറയിൽ മുൻകൂട്ടി നിക്ഷേപിച്ചത്. വോട്ടെണ്ണൽസമയത്ത് കൂടുതൽ ബാലറ്റുകൾ കണ്ടതോടെയാണ് അട്ടിമറിവിവരം പുറത്തായത്.
അന്നുതന്നെ ഇയാൾ പോലീസിന്റെ സാന്നിധ്യത്തിൽ കുറ്റം ഏറ്റുപറഞ്ഞിരുന്നു. കേസിൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർജാമ്യം എടുത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..