പെരുമ്പിലാവ് : തിപ്പിലശ്ശേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനം അടപ്പിക്കണമെന്നാവശ്യപ്പെട്ട് കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറി കത്തു നൽകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ടി.എ. സജീഷ്‌കുമാർ പറഞ്ഞു. തിപ്പിലശ്ശേരി എ.എൽ.പി. സ്കൂളിനോടു ചേർന്ന് അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നൽകുക.
മുമ്പും നിരവധി തവണ ഇവിടെനിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടിയതാണ്.
സ്ഥാപനം നടത്തിയിരുന്ന തിപ്പിലശ്ശേരി ചാത്തുകുളം മുഹമ്മദിന്റെ പേരിൽ എക്സൈസ് കേസെടുത്തു.
195 പാക്കറ്റ് ഹാൻസ്, 130 പാക്കറ്റ് പാൻ മസാല, 230 പാക്കറ്റ് ബീഡി, 120 പാക്കറ്റ് സിഗരറ്റ് എന്നിവയാണ് പിടികൂടിയത്.
പിടിക്കപ്പെടുമ്പോഴെല്ലാം പിഴ അടച്ച് കേസിൽ നിന്ന് ഒഴിവാകുകയും വീണ്ടും കച്ചവടം തുടരുകയുമാണ് മുഹമ്മദിന്റെ പതിവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..