പെരിഞ്ഞനം : ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന വാഹനം റോഡിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നാരോപിച്ച് നാട്ടുകാർ തടഞ്ഞു വെച്ചു. ദേശീയപാത 66 പെരിഞ്ഞനം പുളിഞ്ചോട്ടിൽ വെച്ചാണ് റോഡ് ഭൂമി ലെവലിനായി കൊണ്ടു വന്ന നിർമാണക്കമ്പനിയുടെ വാഹനം തടഞ്ഞത്.
പെരിഞ്ഞനം കൊറ്റംകുളത്തിനടുത്ത് പുളിഞ്ചോടിൽ വച്ചാണ് നാട്ടുകാർ തടഞ്ഞത്. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു. നിരവധി വാഹനങ്ങൾ പോകുന്ന ദേശീയപാതയിൽ ഇതു മൂലം അപകടങ്ങൾ കൂടുമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന കൊറ്റംകുളത്ത് നിന്ന് നൂറു മീറ്റർ അകലെയുള്ള മറ്റാെരു നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തേക്കാണ് ഈ വാഹനം കൊണ്ടുപോയതെന്നും, നാശനഷ്ടങ്ങൾ ഉണ്ടായ ഭാഗത്ത് കേടുപാടുകൾ തീർക്കുമെന്നും റോഡ് നിർമാണക്കമ്പനി അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..