ചൂണ്ടൽ പഞ്ചായത്ത് തെരുവുവിളക്ക് നന്നാക്കാനുള്ള കരാറിൽ അഴിമതിയെന്ന് യു.ഡി.എഫ്.


കേച്ചേരി : ചൂണ്ടൽ പഞ്ചായത്തിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾക്ക് കരാർ നൽകിയതിൽ അഴിമതി ആരോപിച്ച് യു.ഡി.എഫ്. അംഗങ്ങളുടെ പ്രതിഷേധം. കരാർ അനുവദിച്ചതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങളായ ആന്റോ പോൾ, ധനേഷ് ചുള്ളിക്കാട്ടിൽ, സജിത്ത് എൻ.ഡി., നെജുല സിറാജുദ്ദീൻ എന്നിവർ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

അറ്റകുറ്റപ്പണികൾക്ക് ടെൻഡർ ക്ഷണിച്ചതനുസരിച്ച് മൂന്ന് പേർ പങ്കെടുത്തെങ്കിലും അതിൽ രണ്ടുപേരെ നിയമവിരുദ്ധമായി അയോഗ്യരാക്കി ടെൻഡറിൽ ഉയർന്ന തുക കാണിച്ചയാൾക്ക് കരാർ നൽകി എന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് യു.ഡി.എഫ്. പരാതി നൽകി. എന്നാൽ ടെൻഡർ വ്യവസ്ഥകളിൽ കരാറുകാരന് പ്രവൃത്തിപരിചയം ആവശ്യപ്പെട്ടിരുന്നുവെന്നും അയോഗ്യരാക്കിയവർക്ക് മതിയായ പ്രവൃത്തിപരിചയം ഇല്ലായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ പറഞ്ഞു. കഴിഞ്ഞ വർഷം 14.5 ലക്ഷം രൂപയ്ക്ക് നൽകിയ കരാർ ഇത്തവണ 10.35 ലക്ഷത്തിനാണ് നൽകിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..