പെരുമ്പിലാവ് : ഹണി ട്രാപ്പിലൂടെ മൂന്നുലക്ഷം രൂപ തട്ടിയെടുത്ത യുവതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തിപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടിൽ രാജി(35)യാണ് അറസ്റ്റിലായത്. ചാവക്കാട് സ്വദേശിയായ എഴുപത്തൊന്നുകാരന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
ഇയാളിൽനിന്ന് പലതവണകളായി യുവതി പണം കൈപ്പറ്റിയിരുന്നു. രാജി കാണിപ്പയ്യൂരിൽ ബ്യൂട്ടിഷ്യൻ സ്ഥാപനം നടത്തുകയാണ്. ഇവിടെവെച്ചാണ് യുവതിയും ഒന്നിച്ചുള്ള നഗ്നചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
50 ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. ചാവക്കാട് സ്വദേശി സുഹൃത്ത് വഴിയാണ് രാജിയുമായി പരിചയപ്പെടുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും രാജി രണ്ടാംപ്രതിയാണെന്നും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നിർദേശപ്രകാരം എ.എസ്.ഐ. സക്കീർ അഹമ്മദാണ് അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..