മുരിയാട് : ജില്ലാ സർവേ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരെ കൈയേറ്റംചെയ്തതിൽ പ്രതിഷേധം. മുരിയാട് പഞ്ചായത്ത് പുല്ലൂർ വില്ലേജിലെ പുറമ്പോക്കുഭൂമിയിൽപ്പെട്ട കുളത്തിന്റെ അതിർത്തിനിർണയവുമായി ബന്ധപ്പെട്ട സർവേക്ക് എത്തിയവരെയാണ് ചിലർ തടഞ്ഞ്, മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും മർദിക്കുകയും ചെയ്തത്.
കൈയേറ്റത്തിൽ ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ പോലീസ് നിയമനടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
കൊടിമരം നശിപ്പിച്ചു
മാപ്രണം : തുറുപറമ്പിൽ സി.പി.എമ്മിന്റെ കൊടിമരം നശിപ്പിച്ച്, പതാകയും ബോർഡുകളും കത്തിച്ചനിലയിൽ കണ്ടെത്തി. അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വദിനത്തിനായി വെച്ചിരുന്ന ബോർഡും തകർത്തിട്ടുണ്ട്. ബി.ജെ.പി. പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം. ആരോപിച്ചു.
സി.പി.എം. പോലീസിൽ പരാതി നൽകി. സമൂഹവിരുദ്ധപ്രവർത്തനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പൊറുത്തിശ്ശേരി ലോക്കൽ കമ്മിറ്റി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..