• പട്ടിക്കരയിൽ മകനെ തീയിട്ടുകൊലപ്പെടുത്തിയ വീട്ടിൽ തെളിവെടുപ്പിനായി പിതാവ് സുലൈമാനെ കൊണ്ടുവന്നപ്പോൾ
കേച്ചേരി : ഭിന്നശേഷിക്കാരനായ മകനെ തീയിട്ടുകൊന്ന സംഭവത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയായ പിതാവ് സുലൈമാനെ സംഭവം നടന്ന വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. സഹദിന്റെ ഖബറടക്കം വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒന്നിന് പട്ടിക്കര പറപ്പൂർതടത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. വൻ ജനാവലിയാണ് സംസ്‌കാരച്ചടങ്ങിനെത്തിയത്.
വീടിന്റെ പിറകിലെ വരാന്തയിൽ മകനെ തീയിട്ടത് ഭാവവ്യത്യാസമില്ലാതെ സുലൈമാൻ വിശദീകരിച്ചു. തിരിച്ചുപോകുന്നതിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. സുലൈമാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..