പെരുമ്പിലാവ്: പൊറവൂരിൽ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് തകർത്ത് 50,000 രൂപ വിലയുള്ള ക്യാമറയും 5,000 രൂപയും കവർന്നു. പൊറവൂർ ചീനിത്തുറ റോഡിൽ മഞ്ഞകോട്ട മൂലയിൽ ഷുക്കൂറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ ശനിയാഴ്‌ച ബന്ധുവീട്ടിൽ പോയിരുന്നു. ചൊവ്വാഴ്‌ച തിരിച്ചെത്തിയപ്പോൾ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് ഓടാമ്പലോടെ മുറിച്ചുനീക്കിയ നിലയിലായിരുന്നു. അകത്തുകയറിയ മോഷ്ടാക്കൾ അലമാരകളുടെ പൂട്ടുകളും തകർത്തിട്ടുണ്ട്.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഈ മാസം എട്ടിന് തിപ്പിലശ്ശേരി പള്ളിക്കുളത്ത് വീടിന്റെ പിൻവശത്തെ ഇരുമ്പുവാതിൽ മുറിച്ച് മോഷ്ടാക്കൾ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. കടവല്ലൂരിലും ആളില്ലാത്ത വീട്ടിൽ മോഷണമുണ്ടായിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..