പെരിഞ്ഞനം: റോഡ് നിർമാണത്തിൽ അഴിമതിയുണ്ടെന്ന പരാതിയെത്തുടർന്ന് പെരിഞ്ഞനം കുറ്റിലക്കടവ് റോഡിൽ വിജിലൻസ് പരിശോധന നടത്തി. ടാറിടലിന്റെ സാമ്പിളുകൾ ശേഖരിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പ്രകാരം 2018-ൽ മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ പെരിഞ്ഞനം - കുറ്റിലക്കടവ് - മതിലകം പള്ളിവളവ് റോഡിലെ കുറ്റിലക്കടവ് ഭാഗത്തെ റോഡിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്താൻ എത്തിയത്.
പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ടാറിടലിന്റെ സാമ്പിളുകൾ ശേഖരിച്ചു. 2019-ൽ നിർമാണം പൂർത്തിയാക്കിയ 4.5 കിലോമീറ്റർ വരുന്ന ഈ റോഡ് നിർമാണസമയത്തുതന്നെ അപാകമുണ്ടെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തുവന്നിരുന്നു. ജാഫർ കുറ്റിലക്കടവ് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടർക്ക് 2021 മാർച്ചിൽ പരാതി നൽകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..