കേച്ചേരി : മണലിയിൽ ഡി.വൈ.എഫ്.ഐ. നേതാവിനെ ആക്രമിച്ച കേസിലും വ്യാഴാഴ്ച മണലി തെങ്ങിൽ ഉണ്ടായ കത്തിക്കുത്ത് കേസിലും പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഡി.വൈ.എഫ്.ഐ. നേതാവ് കെ.എ. സെയ്ഫുദ്ദീനെ ആക്രമിക്കാനുപയോഗിച്ച ഇരുമ്പുവടിയും കത്തിയും കണ്ടെടുത്തു.
വ്യാഴാഴ്ച മണലി തെങ്ങിൽ പാനംപാട്ട് വീട്ടിൽ പ്രദീപിന് കുത്തേറ്റ സംഭവത്തിൽ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
തലക്കോട്ടുകര പാറേക്കാട്ട് വീട്ടിൽ ശ്രീരാഗ് (21), മത്തനങ്ങാടി വലിയപറമ്പിൽ അമൃത് (20), കേച്ചേരി നാലകത്ത് വീട്ടിൽ മുഹമ്മദ് ബാദുഷ (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവരുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..