വാടാനപ്പള്ളി : പ്ലാസ്റ്റിക് മാലിന്യവും റബ്ബർ അവശിഷ്ടങ്ങളും കത്തിച്ചതിന് വീട്ടുടമയ്ക്ക് വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 50,000 രൂപ പിഴ ചുമത്തി. 14-ാം വാർഡിൽ ഫിഷറീസ് യു.പി. സ്‌കൂളിന് സമീപമുള്ള സ്ഥലത്താണ് മാലിന്യങ്ങൾ കത്തിച്ചത്.
സ്‌കൂളിലെ രണ്ട് കുട്ടികൾക്ക് ശ്വാസതടസ്സം ഉണ്ടായതിനെത്തുടർന്ന് പ്രധാനാധ്യാപിക നൽകിയ പരാതിയിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചത് ബോധ്യപ്പെട്ടത്. ദേശീയപാതയോരത്തെ കെട്ടിടസമുച്ചയത്തിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് കഴിഞ്ഞ ആഴ്ച ഇതേ വ്യക്തിക്ക് പിഴ ചുമത്തിയിരുന്നു. നിയമലംഘനം ആവർത്തിച്ചതിനാലാണ് പരമാവധി പിഴ ചുമത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..