രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ ശക്തൻ മാർക്കറ്റ് സന്ദർശിക്കുന്നു
തൃശ്ശൂർ : ശക്തൻ മാർക്കറ്റിലെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷകക്ഷി നേതാവ് രാജൻ ജെ. പല്ലൻ. കോൺഗ്രസ് കൗൺസിലർമാരുടെ സംഘം മാർക്കറ്റ് സന്ദർശിച്ചു.
ശൗചാലയം ഉപയോഗിക്കാനാകാത്തവിധവും മലിനജലം പുറത്തേക്കൊഴുകുന്ന സ്ഥിതിയുമാണെന്ന് രാജൻ ജെ. പല്ലൻ കുറ്റപ്പെടുത്തി. മാർക്കറ്റ് നവീകരണത്തിനായി സുരേഷ് ഗോപി എം.പി. ഫണ്ട് അനുവദിച്ചിട്ടും തുടർനടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.വി. സുനിൽരാജ്, ജയപ്രകാശ്, കെ. രാമനാഥൻ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, സിന്ധു ആന്റോ ചാക്കോള, ലീല വർഗീസ്, വിനേഷ് തയ്യിൽ തുടങ്ങിയവർ സംഘത്തിലുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..