വാലങ്ങാമുറി ആശ്രയ ഫ്ലാറ്റിൻറെ മതിലും സംരക്ഷണഭിത്തിയും തകർന്ന നിലയിൽ
കൊരട്ടി : ഭവനരഹിതരും നിരാശ്രയരുമായവർക്കായി നിർമിച്ച വാലങ്ങാമുറി ആശ്രയ ഫ്ലാറ്റിന്റെ മതിലും സംരക്ഷണഭിത്തിയും തകർന്നു. ഫ്ലാറ്റിന്റെ പിൻവശത്തെ ടൈലിട്ട മുറ്റവും ഷെഡ്ഡും ഇതോടെ അപകടഭീഷണിയിലാണ്. നിലവിൽ ഫ്ലാറ്റിന്റെ തെക്കുപടിഞ്ഞാറ് മൂലയാണ് തകർന്നിട്ടുള്ളത്.
ഫ്ലാറ്റ് ഇരിക്കുന്ന ഭൂമിയും താഴ്തട്ടും തമ്മിൽ എതാണ്ട് പത്തടിയോളം ഉയരവ്യത്യാസമുണ്ട്. താഴ്ഭാഗവും ജനവാസകേന്ദ്രമാണ്. ഈ പ്രദേശങ്ങളെ തമ്മിൽ തിരിക്കുന്ന ഭാഗത്താണ് ഇടിച്ചിൽ വ്യാപകമാകുന്നത്. ഷെഡ്ഡിന്റെ ഒരു കാലും നിലംപൊത്തിയ നിലയിലാണ്.
നിർമാണത്തിലെ അപാകമാണ് പാർശ്വഭിത്തിയുടെ തകർച്ചയ്ക്ക് കാരണമായി പറയുന്നത്. തകർന്ന ഭാഗം പുനഃസ്ഥാപിക്കാൻ അപകടഭീഷണിയാകുന്ന ഭാഗങ്ങളും പൊളിച്ചുപുനർനിർമിക്കേണ്ടിവരുമെന്ന് വാർഡ് മെമ്പർ ജിസി പോൾ പറഞ്ഞു.
തകർച്ച കൂടുതൽ വ്യാപിക്കാതിരിക്കാൻ അടിയന്തരമായി പാർശ്വഭിത്തിയുടെയും മതിലിന്റെയും നിർമാണം പുർത്തിയാക്കണമെന്നാണ് ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..