തിരുവില്വാമല : ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് പുറത്തറിഞ്ഞതോടെ പണം തിരിച്ചു നൽകി തടിയൂരാൻ കാഷ്യറുടെ ശ്രമം. എച്ച്.ഡി.എഫ്.സി.യുടെ തിരുവില്വാമല ബ്രാഞ്ചിലാണ് 16,27,500 രൂപ കാഷ്യർ തിരിമറി നടത്തിയത്. ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നവംബർ ഇരുപത്തിമൂന്നിനാണ് നടപടിക്ക് ആസ്പദമായ സംഭവം. തട്ടിയെടുത്ത പണം തിരിച്ചടച്ചെങ്കിലും ബാങ്ക് അധികൃതർ നടപടിയെടുക്കുകയായിരുന്നു. പലതവണകളായി ബാങ്കിൽ സൂക്ഷിച്ച 500 രൂപയുടെ കെട്ടുകളിൽനിന്നാണ് ഇയാൾ തന്ത്രപൂർവം പണം കവർന്നത്.
പണം നഷ്ടപ്പെട്ടതറിഞ്ഞ മാനേജർ ശരവണൻ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ബാങ്കിന്റെ ഉന്നതാധികാരസമിതി നടത്തിയ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് നടന്നെന്ന് ബോധ്യമായതോടെയാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്. സംഭവസമയത്തുണ്ടായിരുന്ന മാനേജർ ശരവണനെ ഒലവക്കോട് ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിട്ടുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..