അനധികൃത നിലംനികത്തൽ : സ്ഥലമുടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി


• കയ്പമംഗലം പഞ്ചായത്തിൽ കുളം നികത്തിയ സ്ഥലത്ത് പഞ്ചായത്ത്, വില്ലേജ് അധികൃതർ പരിശോധന നടത്തുന്നു

കയ്പമംഗലം : കയ്പമംഗലത്ത് അനധികൃതമായി കുളങ്ങളും പാടങ്ങളും നികത്താൻ ശ്രമിച്ചതിന് സ്ഥലമുടമകൾക്ക് വില്ലേജ് അധികൃതർ സ്‌റ്റോപ്പ് മെമ്മോ നൽകി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി റോഡിൽനിന്ന് നീക്കുന്ന മാലിന്യം ഉപയോഗിച്ച് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കുളങ്ങളും പാടങ്ങളും വ്യാപകമായി നികത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി.

ദേശീയപാത നിർമാണക്കമ്പനിയിൽനിന്ന് മാലിന്യം നീക്കാൻ കരാറെടുത്തവരാണ് സ്ഥലമുടമകളുടെ സമ്മതത്തോടെ നികത്തൽ നടത്തിയത്. റോഡിൽനിന്ന് മുറിച്ചുമാറ്റിയ മരങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉപയോഗിച്ചാണ് നികത്തൽ നടന്നുകൊണ്ടിരുന്നത്. ഇത് പലയിടത്തും ജലമലിനീകരണത്തിനും വെള്ളക്കെട്ടിനും ഇടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇത്തരത്തിൽ ലോഡുമായി പോയിരുന്ന മൂന്ന് ടിപ്പർ ലോറികൾ കയ്പമംഗലം പോലീസ് പിടിച്ചെടുത്തിരുന്നു. പരാതിയെത്തുടർന്ന് കയ്പമംഗലം വില്ലേജോഫീസറും പഞ്ചായത്ത് അസി. സെക്രട്ടറിയുമുൾപ്പെടെയുള്ള സംഘം സ്ഥലങ്ങൾ സന്ദർശിച്ചാണ് നികത്തൽ നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..