ചെറുതുരുത്തി : വള്ളത്തോൾ നഗറിനും ഷൊർണൂർ ജങ്ഷനും ഇടയിലുള്ള റെയിൽവേ വികസനം സംബന്ധിച്ച് പ്രായോഗിക സാധ്യതാപഠനം ആരംഭിച്ചു. രണ്ട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ മൂന്ന്, നാല് പാത നിർമിക്കുന്നതിന്റെ ഭാഗമായാണ് സർവേ നടക്കുന്നത്.
നിലവിലുള്ള റെയിൽവേ ലൈനുകളുടെ നൂറുമീറ്റർ പരിധിയാണ് പ്രായോഗിക സാധ്യതാപഠനത്തിന്റെ ഭാഗമായി അളക്കുന്നത്. ഇതിന്റെ ഉപഗ്രഹസർവേ പൂർത്തിയായിട്ടുണ്ട്. ബെംഗളൂരുവിലുള്ള സ്വകാര്യ കമ്പനിക്കാണ് ചുമതല.
ഷൊർണൂർ ജങ്ഷൻ വഴി പാലക്കാട്, മംഗലാപുരം, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാത നിർമിക്കലിനോടൊപ്പം ജനങ്ങളുടെ ദീർഘകാല ആവശ്യമായ വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷന്റെ വികസനവും നടക്കും. ഷൊർണൂരിൽ സ്റ്റോപ്പില്ലാത്ത തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ പതിനായിരക്കണക്കിന് യാത്രക്കാർക്ക് സഹായമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..