പെരുമ്പിലാവ് : പെരുമ്പിലാവിലെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചിറമനേങ്ങാട് നെല്ലിപറമ്പിൽ പുത്തൻപീടികയിൽ റാഷിക്കാണ് (30) അറസ്റ്റിലായത്. റാഷിക്കിന്റെ ഭാര്യ റിൻഷയെ (ഗ്രീഷ്മ) ഡിസംബർ അഞ്ചിന് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് റിൻഷയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെയും, റിൻഷയുടെ വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ആറ് വർഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയിൽ ഞാലിൽ ചന്ദ്രന്റെ (പ്രേമൻ) മകൾ ഗ്രീഷ്മയുമായുള്ള റാഷിദിന്റെ വിവാഹം. എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..