തിരുവില്വാമല : ഗ്രാമപ്പഞ്ചായത്തിലെ 7, 8, 15 വാർഡുകളിൽ ബഫർസോണിൽ ഉൾപ്പെടുത്താൻ പോകുന്ന മേഖലയിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിൽ അവ്യക്തത ഉണ്ടെന്നും റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ചൂലന്നൂർ മയിൽ സങ്കേതത്തിന്റെ പേരിലാണ് ഈ ജനവാസ മേഖലയെ ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേണ്ടത്ര ശാസ്ത്രീയവും സുതാര്യവുമല്ലാത്ത സർവേയാണ് നടന്നിരിക്കുന്നതെന്നും ജനവാസമേഖലയിലെ നിരവധി വീടുകൾ സർവേയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ആരോപണമുണ്ട്. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അശോകൻ കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്തു. നിഖിൽ അധ്യക്ഷനായി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..