ചേറ്റുവ ഹാർബറിൽ ‘തിമിംഗിലസ്രാവി’നെ കാണാം


ചേറ്റുവ ഹാർബറിൽ തിമിംഗിലസ്രാവിന്റെ മാതൃക പ്രദർശിപ്പിച്ചപ്പോൾ

വാടാനപ്പള്ളി : തിമിംഗില സ്രാവ് സംരക്ഷണത്തിനായി ചേറ്റുവ ഹാർബറിൽ നിർമിച്ച കൂറ്റൻ മാതൃക. 40 അടി നീളമുള്ള തിമിംഗില സ്രാവിന്റെ മാതൃകയാണ് പ്രദർശിപ്പിച്ചത്.

ഇന്ത്യയുടെ തീരത്ത് പ്രജനനത്തിനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മീനായ തിമിംഗില സ്രാവുകൾ പലപ്പോഴും മീൻപിടിത്ത വലകളിൽ കുടുങ്ങാറുണ്ട്. അതിനാലാണ് രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം നടത്തിയത്.

ഇന്ത്യൻ വന്യ ജീവി സംരക്ഷണനിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പടുന്ന തിമിംഗില സ്രാവിനെ പിടിക്കാനോ കൊല്ലാനോ പാടില്ല.

ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ ചേറ്റുവ ഫിഷിങ് ഹാർബറിൽ വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഒറാക്കിൾ ലിമിറ്റഡും കേരള വനംവകുപ്പിന്റെ സഹകരണത്തോടെയാണ് തിമിംഗില സ്രാവ് സംരക്ഷണത്തിനുള്ള ക്ലാസുകളും ബോധവത്കരണവും നടത്തുന്നത്. തിമിംഗില സ്രാവ് രക്ഷാ പ്രവർത്തനത്തെക്കുറിച്ച് ഫീൽഡ് ഓഫീസർ സ്വാതി കെ. നമ്പ്യാർ വിശദീകരിച്ചു.

അതി തീവ്ര വംശനാശഭീഷണി നേരിടുന്ന തിമിംഗില സ്രാവുകളുടെ എണ്ണം ചുരുങ്ങുന്നത് ശാസ്ത്രലോകം വളരെ ഭീതിയോടെയാണ് കാണുന്നതെന്ന് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ മറൈൻ പ്രോജക്ട്‌ മേധാവി സാജൻ ജോൺ പറഞ്ഞു. തിമിംഗില സ്രാവ് സംരക്ഷണ പദ്ധതി മേധാവി ചരൺ കുമാർ പൈദിയും പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..