തിരുവില്വാമല : എച്ച്.ഡി.എഫ്.സി.യുടെ തിരുവില്വാമല ബ്രാഞ്ചിൽ പണം തിരിമറിനടത്തിയ ബാങ്ക് ജീവനക്കാരനെതിരേ പഴയന്നൂർ പോലീസ് കേസെടുത്തു. 16 ലക്ഷത്തിലധികം രൂപ പലതവണയായി കൈക്കലാക്കിയ സംഭവത്തിൽ പഴയന്നൂർ വടക്കേത്തറ പള്ളിപ്പെറ്റ അനൂപിനെ പ്രതിയാക്കിയാണ് കേസ്. നവംബർ ഇരുപത്തിമൂന്നിനാണ് സംഭവം. സംഭവം വിവാദമായതോടെ പണം തിരിച്ചടച്ചുവെങ്കിലും ബാങ്ക് മാനേജർ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.
ടെല്ലർ തസ്തികയിലുള്ള അനൂപിനെ സംഭവത്തിനു പിന്നാലെ എച്ച്.ഡി.എഫ്.സി. ബാങ്ക് അധികൃതർ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് ബോധ്യമായതോടെയാണ് നടപടി. ബാങ്കിൽനിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ലഭ്യമാകുന്ന മുറയ്ക്ക് അറസ്റ്റുൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്നും കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..