പെരുമ്പിലാവ് : ഭക്ഷണശാലകളിൽ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തട്ടുകട അടപ്പിച്ചു. വൃത്തിയില്ലാതെ പ്രവർത്തിക്കുന്നതിന്റെ പേരിലാണ് നടപടി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് ഭക്ഷണവിൽപ്പനശാലകൾ കണ്ടെത്തി. ഇവരുടെ പേരിൽ നടപടിയുണ്ടാകും.
പൊടിയും മാലിന്യവും കയറുന്ന വിധത്തിൽ ഷവർമ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളുണ്ടാക്കുന്നത് നിരോധിക്കും. ശനിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയാണ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സംസ്ഥാനപാതയിൽ രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളാണ് പെരുമ്പിലാവിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..