കുന്നംകുളം : മലങ്കര ഓർത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനത്തെയും ഭദ്രാസനാധിപനെയും അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിൽ പൊതുയോഗം പ്രതിഷേധിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
കുന്നംകുളം സെയ്ന്റ് തോമസ് ഓർത്തഡോക്‌സ് കിഴക്കേ പുത്തൻപള്ളി ഇടവകയിലെ ഒരു കുടുംബത്തിനെതിരേ ഇടവകയുടെ പൊതുയോഗം ശുപാർശചെയ്ത അച്ചടക്കനടപടി അംഗീകരിക്കുകയാണ് ഭദ്രാസനാധിപൻ ചെയ്തിട്ടുള്ളത്.
കുടുംബത്തിന്റെ ആത്മീയാവശ്യങ്ങൾ തടയാനോ ഇടവക അംഗത്വത്തിൽനിന്ന് മാറ്റിനിർത്താനോ പറഞ്ഞിട്ടില്ല. വാസ്തവമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..