• കുന്നംകുളം കക്കാട് മഹാഗണപതിക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ടിന്റെ ഭാഗമായി നാളികേരം എറിഞ്ഞുടയ്ക്കുന്നു
കുന്നംകുളം : കക്കാട് മഹാഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുടച്ചുള്ള വേട്ടേക്കരൻ പാട്ട് നടത്തി. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി തെക്കേടത്ത് ശശിധരൻ നമ്പൂതിരി, അണ്ടലാടി പരമേശ്വരൻ നമ്പൂതിരി എന്നിവർ കാർമികരായി. ക്ഷേത്രത്തിന് സമീപം വിവിധ നിറങ്ങളിൽ പ്രത്യേകം കളം തയ്യാറാക്കിയിരുന്നു. ഭക്തരുടെ നേതൃത്വത്തിലാണ് 12008 നാളികേരം എണ്ണിക്കൂട്ടിയത്.
വൈകീട്ട് ദീപാരാധന, നിറമാല എന്നിവയ്ക്കുശേഷം വാദ്യഘോഷത്തോടെ മുല്ലയ്ക്കൽ എഴുന്നള്ളിപ്പ് നടത്തി. ഇതിനുശേഷം രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ നാളികേരം എറിഞ്ഞുടയ്ക്കാൻ തുടങ്ങി. കോമരം കളത്തിൽ നൃത്തമാടി കല്പന പറഞ്ഞതോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
രണ്ടുനേരം നടത്തിയ പ്രസാദഊട്ടിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു.
പ്രസിഡന്റ് കെ.കെ. സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറർ കെ. ഭാസ്‌കര കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..