കുന്നംകുളം : നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽനിന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഷവർമ, അൽഫാം തുടങ്ങിയ വിഭവങ്ങൾ വിൽക്കുന്ന ഏഴ് സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാണിപ്പയ്യൂരിലെ അധോലോകം എന്ന സ്ഥാപനത്തിൽനിന്ന് അൽഫാം തയ്യാറാക്കുന്നതിനായി സൂക്ഷിച്ചിരുന്ന സാധനങ്ങൾ പിടിച്ചെടുത്തു. രണ്ട് സ്ഥാപനങ്ങൾക്ക് നിയമലംഘനങ്ങൾ പരിഹരിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഒമ്പത് ഹോട്ടലുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ എ. മോഹൻദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സബ്ട്രഷറി റോഡിലെ പാപ്രിക എന്ന സ്ഥാപനത്തിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങൾ പിടിച്ചെടുത്തു.
വി. രമിത, അരുൺ വർഗീസ്, എം.എസ്. ഷീബ, എസ്. രശ്മി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുന്ന രീതിയിൽ ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നവരുടെ പേരിൽ കർശനനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി വി.എസ്. സന്ദീപ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..