വാടാനപ്പള്ളി : പഞ്ചായത്തിലെ മൂന്നാംവാർഡിൽ തെരുവുനായ്‌ക്കൾ ആറ് ആടുകളെ കടിച്ചുകൊന്നു.
വലിയകത്ത് കോയ വളർത്തിയിരുന്ന ആടുകളെയാണ് കഴിഞ്ഞദിവസം രാത്രി നായ്‌ക്കൾ കൂടുപൊളിച്ച് ആക്രമിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാംവാർഡിൽ മാത്രം 11 ആടുകളാണ് നായ്‌ക്കളുടെ ആക്രമണത്തിൽ ചത്തത്.
മനുഷ്യർക്കും മൃഗങ്ങൾക്കും നേരെ തെരുവുനായ്‌ക്കളുടെ ആക്രമണം നടന്നിട്ടും നടപടിയെടുക്കാത്തത് എൽ.ഡി.എഫ്. ഭരണസമിതിയുടെ അനാസ്ഥയാണെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധയോഗത്തിൽ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ ഈ വിഷയത്തിൽ മുഖം തിരിക്കുകയാണെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗവും ബി.ജെ.പി. മണലൂർ മണ്ഡലം പ്രസിഡന്റുമായ കെ.എസ്. ധനീഷ് പറഞ്ഞു.
ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് പി. ദിവിൻ ദാസ്, ജനറൽ സെക്രട്ടറി ജയേഷ് മാധവൻ, മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് പണിക്കശ്ശേരി, ഗ്രാമപ്പഞ്ചായത്ത് അംഗം മഞ്ജു പ്രേംലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. രമേശ്, അഖിൽദാസ്, എൻ.എസ്. നിശാഖ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..