ആറങ്ങോട്ടുകരയിൽ കൊയ്ത്തുത്സവം ഇന്ന് തുടങ്ങും


'മരുതം' പരിപാടിക്കായി വൈക്കോൽ ശില്പം ഒരുങ്ങി

• ആറങ്ങോട്ടുകര മരുതം കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നിർമിച്ച വൈക്കോൽ ശില്പം

ചെറുതുരുത്തി : കാർഷികമേഖലയിലെ വൈവിധ്യമാർന്ന ആശയങ്ങളുമായി ആറങ്ങോട്ടുകര പാഠശാലയുടെ മരുതം കൊയ്ത്തുത്സവത്തിന് വൈക്കോൽ ശില്പം ഒരുങ്ങി. കൊയ്ത്തുത്സവത്തിന്റെ വിളംബരമായാണ് ശില്പം ഒരുക്കിയിരിക്കുന്നത്. ജൈവ ഉത്പന്നങ്ങളായ വൈക്കോൽ, പായ, നൂൽ തുടങ്ങിയ ഉപയോഗിച്ചാണ് പന്ത്രണ്ട് അടിയോളം ഉയരമുള്ള ശില്പം നിർമ്മിച്ചിരിക്കുന്നത്. ‘വൈവിധ്യ പ്രതിരോധം, അതിജീവനം’ എന്ന ആശയത്തിലൂന്നിയാണ് നിർമാണം.

ഗിരീഷ് ആറങ്ങോട്ടുകരയാണ് ശില്പി. ‌ ആറങ്ങോട്ടുകര പാഠശാലയുടെ നേതൃത്വത്തിൽ ഫോക്‌ലോർ അക്കാദമി, ദേശമംഗലം ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് മൂന്നു ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പ്രകൃതി-നാട്യ ശില്പശാല ഡോ. രാജശ്രീ വാര്യരും വൈകീട്ട് 5.45-ന് കൊയ്ത്തുത്സവം രമ്യാ ഹരിദാസ് എം.പി.യും ഉദ്ഘാടനം ചെയ്യും.

വിത്ത്, വളം വിതരണം

: കൊയ്ത്തുത്സവത്തിന്റെ ഭാഗമായി മികച്ച ഇനം പച്ചക്കറി വിത്തുകൾ ജൈവരീതിയിൽ ഉത്പാദിക്കാനുളള പരിശീലനം, വിത്തുകൾ, ജൈവവള കൂട്ടുകൾ എന്നിവയുടെ വിതരണം ജനുവരി 14, 15 തിയതികളിൽ നടക്കും. താത്പര്യമുള്ളവർ 9447927247 എന്ന നമ്പറിൽ ബന്ധപ്പെടണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..