ആറങ്ങോട്ടുകരയിൽ മരുതം കൊയ്ത്തുത്സവം രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി : മനുഷ്യനെ വളർത്തിയെടുക്കുന്നതിൽ കലകൾ വലിയ പങ്ക് വഹിക്കുന്നതായി രമ്യ ഹരിദാസ് എം.പി. പറഞ്ഞു. ആറങ്ങോട്ടുകര മരുതം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അറിവും കാർഷിക സംസ്കാരവും തിരിച്ചുകൊണ്ടുവരാൻ കലാപാഠശാല പോലുള്ള സംഘങ്ങൾക്ക് കഴിയുമെന്നും എം.പി. പറഞ്ഞു.
ദേശമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷനായി. ഡോ. രാജശ്രീ വാര്യർ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം തണൽ പ്രതിനിധി എസ്. ഉഷ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മഞ്ജുള, വാർഡ് അംഗം എം.പി. മധു, ശശി കാരയിൽ, കെ.വി. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ രാജശ്രീ വാര്യരുടെ നാട്യ ശില്പശാല നടന്നു. വൈകീട്ട് ഘോഷയാത്ര, കാർത്തിക് മണികണ്ഠന്റെ ഭരതനാട്യം, സജിത മഠത്തിൽ രചനയും സംവിധാനവും ഷൈലജ പി. അമ്പു അവതരണവും നടത്തിയ മത്സ്യഗന്ധി ഏകാംഗനാടകവും കവി ടി.പി. രാജീവന്റെ കവിതയുടെ ദൃശ്യാവിഷ്കാരമായ ഹൊഗനക്കൽ എന്ന നാടകവും അരങ്ങേറി. കൊയ്ത്തുത്സവം ഞായറാഴ്ച സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..